കള്ളക്കടത്തുകൾ നടത്തുകയും ആയുധങ്ങളുമായി ആളുകളെ കൊല്ലുകയും ചെയ്യുന്നവരല്ല, പകരം അറിവുനേടുന്ന പുതു തലമുറയാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും അതിൻ്റെ തലവനായ മുഖ്യമന്ത്രിക്കും കുറ്റവാളികൾ എന്നും രമ ഫേസ്ബുക്കിൽ കുറിച്ചു.
ഇത്തരമൊരു സന്ദർഭത്തിൽ, അന്യായമായി തടവിലാക്കപ്പെട്ടിട്ടുള്ള അലൻ - താഹമാരോടുള്ള മുഖ്യമന്ത്രിയുടെ സമീപനം സി.പി.ഐ എമ്മിന്‍റെ ബഹുജന പിന്തുണയെ സാരമായി ബാധിക്കുമെന്നും വിഷയത്തിൽ ഫലപ്രദമായ ഒരിടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് സീതാറാം യച്ചൂരിക്കുള്ള അജിതയുടെ കത്ത് അവസാനിക്കുന്നത്.